കൊളറാഡോ ആക്രമണം; പ്രതി 17 വർഷം കുവൈത്തിൽ താമസിച്ചിരുന്നതായി വെളിപ്പെടുത്തൽ

  • 04/06/2025



കുവൈത്ത് സിറ്റി: കൊളറാഡോയിലെ ബോൾഡറിൽ നടന്ന പ്രോ-ഇസ്രായേൽ റാലിയിൽ മോളട്ടോവ് കോക്ടെയിലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന 45 വയസ്സുള്ള ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് സാബ്രി സൊലിമാൻ മുമ്പ് 17 വർഷം കുവൈത്തിൽ താമസിച്ചിരുന്നുവെന്ന് യു.എസ്. പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. സൊലിമാൻ തന്റെ ഭാര്യയും അഞ്ച് മക്കളുമൊത്ത് മൂന്ന് വർഷം മുമ്പാണ് കൊളറാഡോ സ്പ്രിംഗ്സിലേക്ക് കുടിയേറിയത്. കുവൈത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരങ്ങൾ കുറവാണെന്ന് വിശ്വസിച്ച അദ്ദേഹം തന്റെ മകളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനാണ് യുഎസിലേക്ക് താമസം മാറ്റിയത്.

കുവൈത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സൊലിമാൻ, 2013-ൽ ഈജിപ്തിലെ മുൻ പ്രസിഡന്റ് മുഹമ്മദ് മോർസിയെ പുറത്താക്കിയതിനെതിരെ മുസ്ലിം ബ്രദർഹുഡിന്റെ പ്രതിഷേധങ്ങളെ പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. അദ്ദേഹം ഒരു വർഷം നീണ്ടു നിന്ന പദ്ധതിയുടെ ഭാഗമായി ആക്രമണം ആസൂത്രണം ചെയ്തതായും, മകളുടെ ഹൈസ്കൂൾ പഠനം പൂർത്തിയായ ശേഷം അതിന് നടപ്പാക്കാനായി വൈകിയതായും അധികൃതർ പറഞ്ഞു.

Related News