വിമാന ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി, നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ടാറ്റ

  • 12/06/2025

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ടാറ്റ. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും കമ്ബനി വഹിക്കും. വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ കെട്ടിടം പുനര്‍നിര്‍മ്മിച്ച്‌ നല്‍കുമെന്നും ടാറ്റ സണ്‍സ് ചെയര്‍മാര്‍ എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

'എയര്‍ ഇന്ത്യ 171 വിമാനം അപകടത്തില്‍പ്പെട്ട സംഭവം അതീവ സങ്കടകരമാണ്. അപകടം ഉണ്ടാക്കിയ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. ദുരിത ബാധിതരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.

Related News