ക്ലൗഡ് കമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സൈന്യത്തിന് നല്‍കിയിരുന്ന ചില സേവനങ്ങള്‍ യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് റദ്ദാക്കിയതായി കമ്പനിയുടെ വൈസ് ചെയര്‍മാനും പ്രസിഡന്റുമായ ബ്രാഡ് സ്മിത്ത് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് വരുന്ന പലസ്തീനികളെ നിരീക്ഷിക്കാനായി ഈ സേവനങ്ങൾ ദുരുപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സേവനങ്ങൾ റദ്ദാക്കുന്നതെന്നാണ് വൈസ് ചെയര്‍മാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലി ഡിഫൻസ് ഫോഴ്സിലെ ഒരു വിഭാഗത്തിനുള്ള ഏതാനും സേവനങ്ങൾ റദ്ദാക്കിയതായാണ് ബ്രാഡ് സ്മിത്ത് ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ദി ഗാര്‍ഡിയന്‍, +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നീ മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.. ഈ അന്വേഷണത്തിന് മറുപടിയായിട്ടാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിലേക്കുള്ള ചില സേവനങ്ങള്‍ കമ്പനി നിര്‍ത്തലാക്കുകയും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തത് എന്ന് ബ്രാഡ് സ്മിത്ത് പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?