ഓപ്പറേഷൻ സിന്ദൂറിനെകുറിച്ച് വിദേശത്ത് പര്യടനം നടത്തി വിശദീകരിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം. പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. മടങ്ങിയെത്തിയ നേതാക്കള്‍ വാർത്താ സമ്മേളനത്തിന് താല്‍പര്യം അറിയിച്ചെങ്കിലും നേതൃത്വം പ്രതികരിച്ചില്ല. വിദേശപര്യടനത്തെ കുറിച്ച് ആനന്ദ് ശർമ്മയില്‍ നിന്ന് മാത്രം കോണ്‍ഗ്രസ് ഹൈക്കമാൻഡ് വിവരങ്ങള്‍ തേടി. ശശി തരൂർ, മനീഷ് തിവാരി, സല്‍മാൻ ഖുർഷിദ് എന്നിവരുമായി ബന്ധപ്പെട്ടില്ല. ആനന്ദ് ശർമ്മ മാത്രമായിരുന്നു പാർട്ടി നോമിനി. നേതൃത്വത്തെ നേരില്‍ കണ്ട് ആനന്ദ് ശർമ്മ കാര്യങ്ങള്‍ വിശദീകരിച്ചു
ഓപ്പറേഷൻ സിന്ദൂർ സർവകക്ഷിസംഘത്തെ കണ്ട പ്രധാനമന്ത്രി പാർലമെൻറില്‍ ചർച്ചക്ക് തയ്യാറാകുമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംഘത്തിന്‍റെ റിപ്പോർട്ട് പാർലമെന്‍റില്‍ വയ്ക്കാൻ തയ്യാറാകുമോയെന്നും കാർഗില്‍ സമിതിയുടെ മാതൃകയില്‍ സമിതി രൂപീകരിച്ച് ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യുമോയെന്നും ജയറാം രമേശ് ചോദിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?