വിമാനയാത്രയില്‍ തന്റെ ബാഗേജിന് കേടുപാടുകള്‍ സംഭവിച്ചെന്ന് പരാതി നല്‍കിയിട്ടും ഇൻഡിഗോ നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി. മെയ് 25-ന് ഗോവയില്‍ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ 6ഇ-2195 വിമാനത്തില്‍ യാത്ര ചെയ്ത തന്റെ ചെക്ക്-ഇൻ ബാഗേജ് കേടുപാടുകള്‍ സംഭവിച്ച നിലയില്‍ ലഭിച്ചുവെന്നും, ആവർത്തിച്ച് ബന്ധപ്പെട്ടിട്ടും എയർലൈൻ പ്രതികരിക്കുന്നില്ലെന്നുമാണ് ഗോവൻ സ്വദേശിനിയുടെ ആരോപണം.
വൈശാലി ശർമ്മ ലിങ്ക്ഡ്‌ഇനില്‍ പങ്കുവെച്ച പോസ്റ്റ് അതിവേഗം വൈറലായി. ലഗേജിന് കേടുപാടുണ്ടായിട്ടും എയർലൈൻ പരാതി കൈകാര്യം ചെയ്യുന്നതില്‍ വരുത്തിയ വീഴ്ചകളെക്കുറിച്ച് രൂക്ഷമായ ഭാഷയിലാണ് അവർ പോസ്റ്റില്‍ പറയുന്നത്. ദില്ലിയില്‍ എത്തിയ ഉടൻ ഈ വിഷയം ഉന്നയിച്ചിരുന്നു. ചിത്രങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.
നേരിട്ട് വിളിച്ചും, ഇമെയിലുകളിലൂടെയും തുടർനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും അവർ പറയുന്നു.പിന്നീട് വിവിധ നമ്ബറുകളില്‍ നിന്നുള്ള കോളുകളുടെ ഒരു പരമ്ബരയായിരുന്നു. ഓരോ കോളും എനിക്ക് ഉറപ്പുകള്‍ നല്‍കി. ഞങ്ങള്‍ ഇതിന് പരിഹാരം കാണും, വിഷമിക്കേണ്ട എന്നുപറയും. ഏറെ സമയം കഴിഞ്ഞിരിക്കുന്നു, എനിക്ക് ഒരു രേഖാമൂലമുള്ള മറുപടിയോ, നഷ്ടപരിഹാരമോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?