കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനുള്ള നടപടികള്‍ ആരംഭിച്ച് സർക്കാർ. അരി, ഗോതമ്ബ്, പഞ്ചസാര, ഇന്ധനം എന്നിവ പൂഴ്ത്തിവെയ്ക്കുന്നത് തടയുകയാണ് ലക്ഷ്യം. വിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സാഹചര്യം കൃത്യമായി നിരീക്ഷിക്കണം എന്നും അതിർത്തി സംസ്ഥാനങ്ങളില്‍ കരിഞ്ചന്തയും പൂഴ്ത്തി വെയ്പും ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത വേണം എന്നുമാണ് കേന്ദ്ര സർക്കാർ നിർദേശം.
അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാവാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കിയിട്ടുണ്ട്. എല്‍പിജി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വിലക്കയറ്റം ഉണ്ടാവില്ലെന്നും അരിയും മറ്റ് അവശ്യ സാധനങ്ങളും വിലകൂട്ടി വില്‍ക്കുന്നത് കണ്ടാല്‍ ഉടൻ പരാതിപ്പെടണമെന്നും ഭഗവന്ത് മൻ പറഞ്ഞു.
മൊത്തക്കച്ചവടക്കാർ ഉടനടി കയ്യിലെ സ്റ്റോക്കിന്‍റെ കണക്ക് ജില്ലാ ഭരണകൂടത്തിന് നല്‍കണം എന്നാണ് ഛണ്ഡീഗഡില്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. മൂന്ന് ദിവസത്തിനകം കൃത്യം കണക്കുകള്‍ നല്‍കണം എന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?