തുടർച്ചയായി ഹോണ്‍ അടിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് ഥാർ കാർ കയറ്റിയ പ്രതി അറസ്റ്റില്‍. ദില്ലി വിമാനത്താവളത്തിലെ ടെർമിനല്‍ 3-ലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മഹിപാല്‍പൂരിലെ തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബീഹാർ സ്വദേശിയായ രാജീവ് കുമാറിന് നേരെയാണ് അതിക്രമമുണ്ടായത്. പ്രതി രംഗ്പുരി നിവാസിയായ വിജയ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
രാജീവ് കുമാർ വീട്ടിലേക്ക് നടക്കുന്നതിനിടെ പിന്നില്‍ ഒരു കാർ വന്നു. ഹോണ്‍ അടിക്കുന്നത് നിർത്താൻ കുമാർ ആവശ്യപ്പെട്ടപ്പോള്‍, പ്രതി അയാളുടെ ബാറ്റണ്‍ ചോദിച്ചു. വിസമ്മതിച്ചതോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിജയ് രാജീവ് കുമാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണതോടെ പ്രതി, കാർ പിന്നിലേക്ക് മാറ്റി വീണ്ടും മുന്നോട്ട് ഓടിച്ചു.
അപകടത്തില്‍ രാജീവ് കുമാറിന്റെ രണ്ട് കാലും ഒടിഞ്ഞു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി വിജയിയെ സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ പൊലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. രാജീവ് കുമാർ ചികിത്സയില്‍ തുടരുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?