കര്‍ണാടകയിലെ ബംഗളൂരുവില്‍ വീണ്ടും ഭാഷാ വിവാദം. ക്ലാസ് റൂമില്‍ കന്നഡ സംസാരിച്ചതിന് നിർബന്ധിത രാജി ആവശ്യപ്പെട്ടുവെന്ന അധ്യാപകന്‍റെ വീഡിയോ സംസ്ഥാനത്ത് വലിയ രോഷത്തിന് ഇടയാക്കി. പിന്നീട് ഈ വിഷയം അധ്യാപകനും ജോലി ചെയ്യുന്ന സ്ഥാപനവും തമ്മില്‍ സൗഹാർദ്ദപരമായി പരിഹരിച്ചു. നഗരത്തിലെ ഒരു കോളേജിലെ അധ്യാപകനായ രൂപേഷ് പുത്തൂർ ആണ് പരാതിയുമായി രംഗത്ത് വന്നത്.
ഒരു വിദ്യാർത്ഥിയുടെ കന്നഡയിലുള്ള ചോദ്യത്തിന് കന്നഡയില്‍ മറുപടി നല്‍കിയതിന് തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് വൈറലായ വീഡിയോയില്‍ രൂപേഷ് ആരോപിച്ചിരുന്നു. ഒരു വിദ്യാർത്ഥി കന്നഡയില്‍ തന്നോട് എന്തോ ചോദിച്ചു, അതിനനുസരിച്ച് മറുപടി നല്‍കി. മറ്റൊരു വിദ്യാർത്ഥിക്ക് ഭാഷ മനസ്സിലായില്ലെന്നും ഇംഗ്ലീഷില്‍ സംസാരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് എതിർപ്പ് പ്രകടിപ്പിച്ചു. കന്നഡ പ്രാദേശിക ഭാഷയാണെന്നും അതിനെ ബഹുമാനിക്കണമെന്നും ആ കുട്ടിയോട് പറഞ്ഞുവെന്നും രൂപേഷ് വീഡിയോയില്‍ പറഞ്ഞു.
പിറ്റേദിവസം കോളേജ് പ്രിൻസിപ്പല്‍ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും രാജിക്ക് സമ്മർദ്ദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതേ കോളേജ് ഗ്രൂപ്പിന്‍റെ മറ്റൊരു ശാഖയില്‍ പഠിക്കുന്ന തന്‍റെ മകളുടെ അക്കാദമിക് രേഖകള്‍ തടഞ്ഞുവെക്കുമെന്ന് സ്ഥാപനം ഭീഷണിപ്പെടുത്തിയെന്നുള്ള ഗുരുതര ആരോപണവും രൂപേഷ് വീഡിയോയില്‍ ഉന്നയിച്ചിരുന്നു.
ഇത് കന്നഡ ഭൂമിയാണ്. മാതൃഭാഷ ഉപയോഗിച്ചതിന് ആർക്കും ജോലി നഷ്ടപ്പെടരുത്. സംഭവം കോളേജിലെ സിസിടിവിയില്‍ പകർത്തിയിട്ടുണ്ട് എന്നും അദ്ദേഹം വികാരഭരിതനായി വീഡിയോയില്‍ പറഞ്ഞു. വീഡിയോ അതിവേഗം ഓണ്‍ലൈനില്‍ പ്രചരിക്കുകയും, രൂപേഷിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. കൂടാതെ കർണാടകയില്‍ ഭാഷാ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പുതിയ ആഹ്വാനങ്ങളും ഉണ്ടായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?