പ്രഭാത ഭക്ഷണത്തിന് വിളമ്ബിയത് പുളിയോദരയും തക്കാളി കറിയും. അവശനിലയിലായി എസ് സി ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികള്‍. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. പട്ടുകോട്ടെയിലെ ആദി ദ്രാവിഡർ ഗേള്‍സ് ഹോസ്റ്റലിലെ 30 വിദ്യാർത്ഥിനികളാണ് വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിന് പിന്നാലെ അവശനിലയിലായത്. ഭക്ഷ്യ വിഷബാധയെന്ന സംശയത്തിലാണ് വിദ്യാർത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വർഷമായി ഒരു സ്വകാര്യ കല്യാണ ഓഡിറ്റോറിയത്തിന് പുറത്തായാണ് ഹോസ്റ്റല്‍ പ്രവർത്തിക്കുന്നത്. മുപ്പത് വിദ്യാർത്ഥിനികളാണ് ഈ ഹോസ്റ്റലിലുള്ലത്. പട്ടുകോട്ടെയിലെ സർക്കാർ ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് ഇവർ. വെള്ളിയാഴ്ച രാവിലെ പുളിയോദരെയും തക്കാളി കറിയും ഉരുളക്കിഴങ്ങ് പൊരിച്ചതുമാണ് പ്രഭാത ഭക്ഷണമായി നല്‍കിയത്.
ഭക്ഷണത്തിന് ശേഷം വിദ്യാർത്ഥിനികള്‍ പതിവ് പോലെ സ്കൂളിലേക്ക് പോയി. എന്നാല്‍ 11 മണിയോടെ ആറ് വിദ്യാർത്ഥിനികള്‍ ഛർദ്ദിക്കുകയും പിന്നാലെ തലകറങ്ങി വീഴുകയുമായിരുന്നു. ഇവരെ അധ്യാപകർ ആശുപത്രിയിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ 22 വിദ്യാർത്ഥിനികള്‍ കൂടി സമാന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് വിദ്യാർത്ഥിനികള്‍ക്കുള്ളതെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?