സംസ്ഥാനത്ത് ലോക്ഡൗൺ കാലയളവിൽ കൊവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച് പഞ്ചായത്തുകള്‍.. ആരോഗ്യ പ്രവർത്തകര്‍ക്കും പോലീസിനും മറ്റു അവശ്യസർവീസ് ജീവനക്കാർക്കും ഒപ്പം താഴെതട്ടില്‍ പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും നടത്തിയ ഇടപെടൽ രോഗവ്യാപനം തടയുന്നതിനും കുടിവെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ജനങ്ങൾക്ക് ഫലപ്രദമായി എത്തിക്കുന്നതിനും ഏറെ സഹായകമായി. പൊതുഗതാഗതം നിലച്ചതിനാല്‍ അന്യജില്ലകളിലേതടക്കം രണ്ടായിരത്തിലധികം ജീവനക്കാര്‍ക്ക് താമസവും ഭക്ഷണ സൌകര്യവും നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. . ഗ്രാമപഞ്ചായത്തുകളിലേതടക്കം പതിനയ്യായിരത്തോളം ജീവനക്കാർ ഉൾപ്പെടുന്ന പഞ്ചായത്ത് വകുപ്പിനെ സർക്കാർ അവശ്യസർവീസ് ആയി പ്രഖ്യാപിച്ചിരുന്നു
ഗ്രാമപ്രദേശങ്ങളില്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി 941 ഗ്രാമപഞ്ചായത്തുകളിലായി 1031 സമൂഹ അടുക്കളകളാണ് പഞ്ചായത്തുകള്‍ സജ്ജമാക്കിയത്. ഇവയിലൂടെ പ്രതിദിനം ശരാശരി 141430 എന്ന കണക്കില്‍ ഏകദേശം 2404310 ഭക്ഷണപൊതികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ 2171726 എണ്ണം സൌജന്യമായാണ് വിതരണം ചെയ്തത്. ഭൂരിഭാഗം അടുക്കളകള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ സന്നദ്ധ സഹായമായാണ് പഞ്ചായത്തുകള്‍ സമാഹരിക്കുന്നത്. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷണം നല്‍കുന്നതിന് 134 ജനകീയ ഹോട്ടലുകളും ഗ്രാമപ്രദേശങ്ങളില്‍ മാത്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ 20 രൂപയ്ക്കാണ് ഊണ് നല്‍കുന്നത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു പഞ്ചായത്തുകള്‍ രൂപീകരിച്ച 48817 അടിയന്തര പ്രതികരണ ടീം അംഗങ്ങളാണ് (Emergency Response Team) ഭക്ഷണ പൊതികളും മരുന്നും മറ്റു അവശ്യ സാധനങ്ങളും ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത്.
രോഗവ്യാപനം ഉണ്ടായാല്‍ തടയുന്നതിന് വിപുലമായ മുന്‍കരുതലുകളാണ് സംസ്ഥാനത്തെ പഞ്ചായത്തുകള്‍ തുടക്കം മുതല്‍ കൈക്കൊണ്ടത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരുന്ന രണ്ടു ലക്ഷത്തോളം പേര്‍ പുറത്തിറങ്ങി സമൂഹവുമായി ഇടപെടുന്നില്ല എന്നുറപ്പാക്കാനും അവരെ നിരീക്ഷിക്കുന്നതിനുമായി 15898 വാര്‍ഡുതല നിരീക്ഷണ കമ്മിറ്റികളെയാണ് നിയോഗിച്ചിരുന്നത്.. 15962 വാര്‍ഡുതല ഹെല്‍ത്ത് കമ്മിറ്റികളും 15962 ആരോഗ്യ ജാഗ്രതാ സമിതികളും വയോജനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ അധിവസിക്കുന്ന സങ്കേതങ്ങളിലെ കുടുംബങ്ങള്‍, തീരദേശവാസികള്‍, ചേരി നിവാസികള്‍, കെയര്‍ ഹോം നിവാസികള്‍ തുടങ്ങി പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളെ നിശ്ചിത ഇടവേളകളില്‍ സന്ദര്‍ശിച്ചു രോഗത്തെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിന് സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്.
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് 19 ഹോട്ട്സ്പോട്ട് ആകാന്‍ സാധ്യതയുള്ള 67 പഞ്ചായത്തുകളില്‍ ഏതു അത്യാവശ്യ സാഹചര്യത്തെയും നേരിടുന്നതിനു ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള കോവിഡ് കെയർ സെന്ററുകള്‍ക്കും ഐസൊലേഷന്‍ സെന്ററുകള്‍ക്കും പുറമേ കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിപ്പിക്കുന്നതിന് അനുയോജ്യമായ 2378 കെട്ടിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ 1383 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ആഫീസര്‍ക്ക് പുറമേ 204 പേരെ അധികമായി പഞ്ചായത്തുകള്‍ തനതു ഫണ്ടില്‍ നിന്നും ശമ്പളം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഇവ കൂടാതെ അവശ്യഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനു പഞ്ചായത്ത് പരിധിയിലുള്ള 3396 ഡോക്ടര്‍മാര്‍, 5851 നേഴ്സ്മാര്‍, 4086 പാരാമെഡിക്കല്‍ ജീവനക്കാര്‍, 1280 ലാബ് ടെക്നീഷ്യന്മാര്‍, 3410 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, 7730 പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ റിസര്‍വ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. നിലവിലുള്ള ലേബർ ക്യാമ്പുകള്‍ കൂടാതെ അതിഥി തൊഴിലാളികളെ പാർപ്പിക്കുന്നതിന് 20 താൽക്കാലിക ലേബർക്യാമ്പുകള്‍ സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്ത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലുള്ള .29749 .അതിഥിതൊഴിലാളി സെറ്റില്‍മെന്റുകളില്‍ സമൂഹ അടുക്കള പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഗ്രാമ പഞ്ചായത്തുകള്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനം അഭിമുഖീകരിച്ച രണ്ടു മഹാപ്രളയങ്ങള്‍ക്ക് ശേഷം ഓരോ പഞ്ചായത്തും ദുരന്തനിവാരണത്തിന് പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുകയും അടിയന്തര പ്രതികരണ ടീമുകള്‍ (Emergency Response Team) രൂപീകരിക്കുകയും ചെയ്തിരുന്നു. 622 പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ തയ്യാറാക്കിയ ദുരന്തനിവാരണ പദ്ധതി രോഗ വ്യാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സഹായകമായിട്ടുണ്ട്..
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്ഥിതിവിവരങ്ങള്‍ ക്രോഡീകരിച്ച് സർക്കാരിന് ലഭ്യമാക്കുന്നതിനും. പഞ്ചായത്ത് ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലും വാർ റൂം പ്രവര്‍ത്തിച്ചു വരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?