കുവൈത്ത് വിമാനത്താവളത്തിൽ പ്രവർത്തിക്കാത്ത ലാപ്ടോപ്പുമായി യാത്രചെയ്താൽ പണികിട്ടും

  • 07/09/2025


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിപ്പിച്ച് കാണിക്കുന്ന 'പവർ-ഓൺ ടെസ്റ്റ്' നിർബന്ധമാക്കി. 2014 മുതൽ പ്രാബല്യത്തിലുള്ള ഈ സുരക്ഷാ പരിശോധന, യു.എസ്, യു.കെ, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് കർശനമായി നടപ്പാക്കുന്നുണ്ട്.

പ്രധാന സുരക്ഷാ പരിശോധനാ കവാടത്തിലും ബോർഡിംഗ് ഗേറ്റിലുമായി രണ്ട് ഘട്ടങ്ങളിലാണ് ഈ പരിശോധന. ഉപകരണങ്ങൾക്കകത്ത് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 

അതേസമയം, ദോഹയിലെ ഹമദ് ഇന്റർനാഷണൽ, ഷാർജ, അബുദാബി, ദുബായ് വിമാനത്താവളങ്ങൾ അത്യാധുനിക 3D CT സ്കാനറുകളിലേക്ക് മാറിയതിനാൽ ഈ നിയമം അവിടെ അത്ര കർശനമല്ല. ഒമാൻ, ബഹ്റൈൻ വിമാനത്താവളങ്ങളിലും ഈ പരിശോധന അപൂർവമാണ്. അത്യാധുനിക സ്കാനറുകളുണ്ടായിട്ടും കുവൈറ്റ് ഇപ്പോഴും പരമ്പരാഗത സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടരുന്നത് സുരക്ഷാ ഭീഷണികൾ ലഘൂകരിക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണെന്ന് അധികൃതർ അറിയിച്ചു.

Related News