സംസ്ഥാനത്ത് ജൂലായ് 22 മുതല്‍ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുടകളുടെ സംഘടനകളുമായി നടന്ന മന്ത്രിതല ചർച്ചയില്‍ തീരുമാനമാകാത്തതിനെ തുടർന്നാണ് അനിശ്ചിത കാല പണിമുടക്കിലേക്ക് പോയതെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. സംസ്ഥാനത്തെ 8000 സ്വകാര്യ ബസുകള്‍ സമരത്തില്‍ പങ്കെടുക്കും.
ഏറെ നാളുകളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ദീർഘദൂര സർവീസുകളുടെ പെർമിറ്റുകള്‍ അതേപടി യഥാസമയം പുതുക്കി നല്‍കുക, വിദ്യാർഥികളുടെ യാത്രാനിരക്കു കാലാനുസൃതമായി വർധിപ്പിക്കുക, ബസ് തൊഴിലാളികള്‍ക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചലാൻ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്.
ഈ മാസം 8നു നടത്തിയ സൂചനാ സമരത്തിനു ശേഷം 16നു ഗതാഗത മന്ത്രി വിളിച്ചു ചേർത്ത യോഗത്തില്‍ ഉടമകളുടെ ഒരു ആവശ്യവും പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണു സമരവുമായി മുന്നോട്ടു പോകുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?