രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; നവജാത ശിശുക്കളെ കുഴിച്ചുമൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും

  • 29/06/2025

പുതുക്കാട് നവജാത ശിശുക്കളുടെ മരണത്തില്‍ രണ്ടാമത്തെ കുഞ്ഞ് കൊല്ലപ്പെട്ടതാണെന്നു തൃശൂർ റൂറല്‍ എസ്‌പി ബി കൃഷ്‌ണകുമാർ വ്യക്തമാക്കി. ലഭിച്ച മൊഴിയുടെയും പ്രാഥമിക അന്വേഷണത്തിൻ്റെയും അടിസ്ഥാനത്തില്‍ രണ്ടാമത്തേത് സ്വാഭാവിക മരണമല്ലെന്നു പൊലീസ് പറഞ്ഞു. പ്രസവിച്ച്‌ നാല് ദിവസങ്ങള്‍ക്കുള്ളിലാണ് കുഴിച്ചിട്ടതെന്നു പൊലീസ് പറയുന്നു.

വീട്ടുകാർ അറിയാതെയാണ് രണ്ട് പ്രസവവും നടന്നതെന്നു യുവതി പൊലീസിനോടു പറഞ്ഞു. ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ വീട്ടിലാണ് അടക്കിയത്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളതെന്ന് തൃശൂര്‍ എസ് പി ബി കൃഷ്ണകുമാര്‍ വ്യക്തമാക്കി.

രണ്ടാമത്തെ കുഞ്ഞിന്റെ മരണം അസ്വാഭാവിക മരണമാണെന്ന് സംശയമുണ്ടെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. കാമുകന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയ അസ്ഥികള്‍ കുട്ടികളുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈഎസ്പിയുടെയും സിഐയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

Related News