രാജ് ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി രംഗത്ത്. ആർ എസ് എസ് കാര്യവാഹകൻ ആയല്ല, ഗവർണർ ആയി വേണം ആർലേക്കർ പെരുമാറേണ്ടത് എന്ന് ബേബി പറഞ്ഞു. പക്വതയും ഭരണഘടനാബോധവും ഉള്ളവരെ ഗവർണർമാർ ആക്കണം. നാഗ്പൂരില്‍ നിന്ന് രാജ്യത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന് തെളിവാണ് ഇവിടെ നടക്കുന്നതെന്നും സി പി എം ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കുന്നില്ലെന്ന ആക്ഷേപവും ബേബി തള്ളി. തലശ്ശേരി കലാപത്തില്‍ ആർ എസ് എസിനെ നേരിട്ട് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ പിണറായിയോട്, എങ്ങനെ ആർ എസ് എസിനെ നേരിടണം എന്ന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും ബേബി വിശദീകരിച്ചു.
അതേസമയം രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണസിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്ബോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?