കൊല്ലത്ത് ആയുർവേദ സ്പാ സെന്ററില്‍ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണം കവർന്ന കേസില്‍ നാലുപേർ അറസ്റ്റില്‍. വടക്കേവിള സ്വദേശി റിയാസ്, ഉമയനല്ലൂർ സ്വദേശി ഷാനവാസ്, പരവൂർ സ്വദേശി നൗഫല്‍, അയത്തില്‍ സ്വദേശി സജാദ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പാല്‍ക്കുളങ്ങരയില്‍ കവർച്ച നടന്നത്.
കാറിലെത്തിയ സംഘം സ്ഥാപനത്തില്‍ കയറി ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും, മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആഭരണങ്ങള്‍ ഊരി വാങ്ങി മേശയില്‍ നിന്ന് പണം മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മറ്റൊരു സംഭവത്തില്‍ കൊല്ലത്ത് സിവില്‍ സ്റ്റേഷൻ വളപ്പില്‍ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി. അഭിഭാഷകരും കടയ്ക്കല്‍ സ്വദേശികളായ യുവതിയും ഡ്രൈവറും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗത്തിനും എതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. ആര്‍ടിഒ ഓഫീസില്‍ എത്തിയ കടയ്ക്കല്‍ സ്വദേശിയായ യുവതിയുടെ കാറിന് മുന്നില്‍ അഭിഭാഷകനായ കൃഷ്ണകുമാര്‍ വാഹനം പാര്‍ക്ക് ചെയ്തു. ശേഷം അഭിഷാഷകന്‍ കോടതിയിലേക്ക്പോയി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?