തെരഞ്ഞെടുപ്പ് ചുമതലകള്‍ വീതിച്ചു നല്‍കുക എന്നതായിരുന്നു ലീഗ് യോഗത്തിന്‍റെ പ്രധാന അജണ്ടയെന്ന് വിശദീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി.നിലവില്‍ രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവായ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായത്.ഏതെങ്കിലും നേതാക്കളെ പ്രത്യേകം ലക്ഷ്യംവെച്ചുള്ള ഒന്നും ഉണ്ടായിട്ടില്ല.ആ രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഇന്ന് മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹികള്‍, എം എല്‍ എ മാർ , തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി ലിസ്റ്റ് ചെയ്ത പോഷക സംഘടനകളുടെ അടക്കം വിവിധ തലങ്ങളിലെ നേതാക്കള്‍ എന്നിവരുടെ സംയുക്ത യോഗമാണ് മലപ്പുറം ലീഗ് ഹൗസില്‍ നടന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.
നിലമ്ബൂരില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങള്‍ക്ക് രൂപം കൊടുക്കുക എന്നത് തന്നെയായിരുന്നു യോഗത്തിന്‍റെ മറ്റൊരു പ്രധാന ഉദ്ദേശമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?