ദേശീയപാത നിര്‍മ്മാണത്തിലെ ക്രമക്കേട്; സിബിഐ അന്വേഷിക്കണമെന്ന നിര്‍ദ്ദേശം പരിഗണനയില്‍, ഗതാഗത മന്ത്രാലയം ചര്‍ച്ച നടത്തി

  • 29/05/2025

കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന നിർദ്ദേശം പരിഗണനയില്‍. ഗതാഗത മന്ത്രാലയം ഇക്കാര്യത്തില്‍ പ്രാഥമിക ചർച്ച നടത്തി. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചു എന്നാണ് സംശയം. സിഎജി പരിശോധനയിലെ കണ്ടെത്തലുകള്‍ തിരിച്ചടിയായേക്കാം എന്നും വിലയിരുത്തലുണ്ട്.

ദേശീയപാത നിർമാണത്തിലെ അപാകതകള്‍ അന്വേഷിക്കാൻ ദേശീയപാത അതോറിറ്റി ചെയർമാന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ കേരളത്തിലെത്തും. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന സംഘം പാത തകർന്ന വിവിധ പ്രദേശങ്ങള്‍ സന്ദർശിക്കും. വിരമിച്ച ഐഐടി-ഡല്‍ഹി പ്രൊഫസർ ജി.വി. റാവുവിന്റെ മേല്‍നോട്ടത്തിലുള്ള കമ്മറ്റിയില്‍ ഡോ. അനില്‍ ദീക്ഷിത്,ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരടങ്ങിയ കമ്മറ്റിയാണ് റോഡ് സുരക്ഷാ അവലോകനത്തിനായി രൂപീകരിച്ച എക്സ്പേർട്ട് കമ്മറ്റിയിലുള്ളത്.

അതേസമയം, ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടില്‍ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ദേശീയ പാത അതോറിറ്റി സൈറ്റ് എഞ്ചിനീയറെ പിരിച്ചു വിട്ടു. പ്രൊജക്‌ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു. റോഡ് നിർമ്മാണത്തിന് കരാറെടുത്ത കൂടുതല്‍ കമ്ബനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സുരക്ഷാ കണ്‍സള്‍ട്ടന്റ്, ഡിസൈൻ കണ്‍സള്‍ട്ടന്റ് കമ്ബനികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Related News