നാടൻ കുരങ്ങുകളുടെ ജനന നിയന്ത്രണ പദ്ധതിക്ക് കേന്ദ്രാനുമതി തേടാൻ വനംവകുപ്പ്

  • 23/05/2025

മനുഷ്യ-വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിന് വന്യജീവികളുടെ എണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സജീവമായി ചർച്ച ചെയ്യുന്നതിനിടെ, കുരങ്ങുകളുടെ ശല്യം കുറയ്ക്കുന്നതിനായി ജനന നിയന്ത്രണ പരിപാടി ആരംഭിക്കുന്നതിന് അനുമതി തേടി സംസ്ഥാനം. അുമതിക്കായി സംസ്ഥാന വനംവകുപ്പ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ (MoEF&CC) സമീപിക്കാൻ തീരുമാനിച്ചു.


കുരങ്ങുകളുടെ ശല്യം വർദ്ധിച്ചുവരുന്നതിനാല്‍ വനങ്ങളുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന കർഷകരുടെ ഉപജീവനമാർഗ്ഗത്തെ ബാധിക്കുന്നുവെന്ന പരാതി വ്യാപകമാണ്, നാടൻ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങുകളുടെ (bonnet macaque) എണ്ണം നിയന്ത്രിക്കുന്നതിന് കൃത്രിമ ജനന നിയന്ത്രണ നടപടികള്‍ പ്രാവർത്തികമാക്കുകയാണ് പദ്ധതി. ഈ നിർദ്ദേശത്തിന് അന്തിമരൂപം നല്‍കുന്നതിനായി മെയ് 28 ന് ശില്‍പ്പശാല നടത്തും.
വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങള്‍ ശസ്ത്രക്രിയകള്‍ വഴി വന്ധ്യംകരണം , ഇൻട്രാമസ്കുലാർ ഇഞ്ചക്ഷൻ, ഗുളികകള്‍ എന്നീ ഗർഭനിരോധന മാർഗ്ഗങ്ങളിലൂടെ കൃത്രിമ ജനന നിയന്ത്രണ രീതികള്‍ നടപ്പാക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

Related News