വ്യാജ വെബ്സൈറ്റിലൂടെ ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത് 226 ദിനാര്‍

  • 11/06/2025


കുവൈത്ത് സിറ്റി: ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ വില 2.300 കുവൈത്തി ദിനാര്‍ ആയിരുന്നിട്ടും, തന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 226 കെ ഡി പിൻവലിച്ചതായി പൊലീസിൽ പരാതി നൽകി യുവതി. ജൂൺ ഒന്നിന് രാത്രി 11:00 മണിക്ക് ഒരു റെസ്റ്റോറൻ്റിൽ നിന്ന് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുകയും ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇടപാട് പൂർത്തിയാക്കിയ ശേഷം, അക്കൗണ്ടിൽ നിന്ന് അഞ്ചു തവണ തുടർച്ചയായി പണം പിൻവലിക്കപ്പെട്ടു. ആകെ 226 ദിനാര്‍ ആണ് നഷ്ടപ്പെട്ടത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടുകയും, കസ്റ്റമർ സർവീസ് പ്രതിനിധി കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. കാർഡ് ബ്ലോക്ക് ചെയ്യുന്നതിന് മുൻപ് നടന്ന മറ്റു പിൻവലിക്കലുകളും തടഞ്ഞതായും അറിയിച്ചു. കാപിറ്റൽ ഗവർണറേറ്റിലാണ് ഈ സംഭവം നടന്നത്. ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതിന് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ കേസ് കൊമേഴ്സ്യൽ അഫയേഴ്സ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡ് കമ്പനിയുടെ ലോഗോ ഉപയോഗിച്ച് ഒരു വ്യാജ വെബ്സൈറ്റിലൂടെയാണ് പരാതിക്കാരിക്ക് പണം നഷ്ടപ്പെട്ടതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Related News