ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേല്‍. ഇക്കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് വ്യക്തമാക്കിയത്. നേരത്തെ ഇസ്രയേല്‍ വധിച്ച ഹമാസ് തലവൻ യഹിയ സിൻവറിന്റ സഹോദരനാണ് ഇപ്പോള്‍ കൊല്ലപ്പെട്ട മുഹമ്മദ് സിൻവർ. യഹിയ സിൻവറിന്റെ മരണത്തിന് ശേഷമാണ് മുഹമ്മദ് സിൻവർ ഹമാസ് തലപ്പത്ത് എത്തിയത്.
ഇസ്രയേല്‍ പാർലമെൻ്റിലാണ് മുഹമ്മദ് സിൻവറടക്കം കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പേരുകള്‍ നെതന്യാഹു പുറത്തുവിട്ടത്. ഒക്ടോബർ ഏഴ് ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകനായ യഹിയ സിൻവറിനെ മാസങ്ങളോളം നീണ്ട തെരച്ചിലിനൊടുവിലാണ് നേരത്തെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്.
പിന്നീടാണ് മുഹമ്മദ് സിൻവർ തലപ്പത്ത് എത്തിയത്. ഇസ്രയേല്‍ സേന ഗാസയിലെ ഖാൻ സിറ്റിയില്‍ മെയ് 13 ന് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിൻവറിനെ വധിച്ചതെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?